Thursday, November 29, 2012





കളര്‍ടോണ്‍
***************


ചത്ത ചിത്രശലഭങ്ങളെ
ഒട്ടിച്ചുവെച്ച ഒരു ബെര്‍ത്ത്‌ഡേ കേക്ക്
നടുക്ക് കത്തിച്ചുവെച്ച
അന്ധന്‍റെ പെരുവിരല്‍

പാളം മുറിച്ചു കടക്കുമ്പോള്‍
തീവണ്ടി പാഞ്ഞു കയറിയതിന്‍റെ
ആഘോഷം

വാക്ക് മഴുവായി
കണ്ണില്‍ പതിച്ചതിന്‍റെ
പ്രായശ്ചിത്തം

തടവറദാഹം
മൂത്രംകൊണ്ട് അറുത്തതിന്‍റെ
ക്ലാവ്പിടിച്ച ഓര്‍മകള്‍ക്ക്
ഒരു സെപ്പിയ കളര്‍ടോണ്‍

Wednesday, October 10, 2012

പുഴുക്കള്‍
**********

ഉപ്പു മാവിലെ പുഴു
വിറ്റാമിന്‍ ആണെന്ന്
മറിയകുട്ടി സര്‍

എന്നിട്ടും
നാല് ബീയിലെ
എബി വര്‍ഗീസ്

കണ്ണ് കുഴിഞ്ഞു
ചത്ത്‌ പോയത്
വിറ്റാമിന്‍റെ കുറവെന്നു
ഡ്രില്ല് മാഷ്‌
 
 


 
കുമ്പസാരം
***************

കോട്ടയത്തെ കേരള കോണ്‍ക്രസു പോലെ
പതിനാലു തവണ അവളും ഞാനും
അടിച്ചു പിരിഞ്ഞിട്ടുട്
സഭ പിതാക്കാന്‍മാരുടെ മദ്യസ്തതയില്‍
അനുഗ്രഹിക്കപ്പെട്ട ലെയനങ്ങളിലെല്ലാം
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ
അവള്‍ സന്തതികളെ പെറ്റുകൂട്ടി
പരിശുദ്ധ സഭയെ പരി പോഷിപ്പിച്ചു


എന്നിട്ടും അവരെന്നെ ഈ തെമ്മടികുഴിയില്‍
കൊണ്ട് തള്ളിയല്ലോ കര്‍ത്താവെ....

Sunday, September 30, 2012

ഒരു ദിവസം
*************
നാല്‍കവലയിലെ ടാര്‍ റോഡില്‍
കുമ്മായം കൊണ്ട് വരച്ചിട്ടിരുന്ന
ഓംകാരവും നക്ഷത്രവും
ഇരുട്ട് പരന്നപ്പോഴേക്കും
ശത്രുക്കളായി
കൊച്ചിയില്‍ നിന്നും
ആലപ്പുഴ വഴി വന്ന
കണ്ടയ്നെര്‍ ലോറികള്‍

ചോരക്കു മുകളിലൂടെ പാഞ്ഞു
നാട്ടു വഴികളിലേക് ഊളയിട്ടു

വെളുപ്പിനെ
പത്രകെട്ടുമായി വന്ന
വാസുവേട്ടന്‍റെ സൈകിള്‍
സ്വന്തം അനിന്തരവന്‍ സുരേഷിന്‍റെ
ഡെഡ് ബോഡിയില്‍ തട്ടി പഞ്ചര്‍ ആയി

വായനശാലയില്‍ പാര്‍ടി പത്രം കിട്ടാതെ
ഉത്തമനും കണാരനും രവിയും
മഴ പെയുന്ന വഴിയിലേക് ഇറങ്ങി നടന്നു ....
 
*******************************
 
പട്ട്
*****

മുറ്റത്തു ഉണങ്ങാന്‍ ഇട്ടിരുന്ന
മല്‍ മല്‍ കോണകം
പെരുമഴയത്ത് നനഞ്ഞഒലിച്ച്
വാതിലില്‍ മുട്ടി

തല തുവര്‍താതെ
തല ഉയര്‍ത്താതെ
അകത്തു കയറി
മദ്യപിച്ചു എത്തുന്ന
വിമുക്ത ഭടനെ പോലെ
ഭാര്യ കാണാതെ വീടിന്‍റെ
മൂലയ്ക്ക് പതുങ്ങി ഇരുന്നു

നാലാം ദിവസം
വീട് ഉപേക്ഷിച്ചു
കാശിക്കു പോയ കോണകം
ഇപ്പോള്‍
കട്ടപ്പനക്കടുത്തു
യോഗ ക്ലാസ് നടത്തുന്നു
ദിവ്യ ദര്‍ശനം നല്‍കുന്നു

സന്താന ലബ്ധിക്കും
ഉത്തേജനത്തിനും
പട്ടു കോണകം
മുഖ്യ വഴിപാടു
*******************
  
 
സ്ഥിതി
**********

കരിം ചൂരല്‍ മുള്ളുകൊണ്ട്
നാക്കിലെഴുതിയ മൂത്ത തെറികള്‍
കാച്ചി രാകി മൂര്‍ച്ച കൂട്ടി
അമ്പില്‍ കുത്തി അസ്ത്രമാക്കി
കണ്ണില്‍ എയ്യും ഞാന്‍

നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ
വളഞ്ഞു പോയെന്നു
ഇങ്ങനെ മുടിഞ്ഞു പോയെന്നു
നാട്ടെല്ലോടിഞ്ഞു പോയെന്നു
********************
 
വാലുമാക്രികള്‍
****************
കടം വാ‍ങ്ങിയ
സൗഹൃദങ്ങള്‍ക്ക്
ഇപ്പോള്‍ തലയില്ല
കടം തന്നവര്‍ക്ക്
നൂറു തല

ഇപ്പോള്‍
നരകത്തിനു മുകളില്‍
നൂല്‍ പാലങ്ങളില്ല
ടോള്‍ അടച്ചു
രശീത്‌ വാങ്ങി
ഹൈ വേ വഴി പോകണം

നീല തിമിന്ഗലം
ചൂണ്ടയില്‍ കൊത്തുന്നില്ല
വലയില്‍ കുരുങ്ങാതെ
ഉടല്‍ ചുരുക്കി
നെത്തോലികള്‍
അമീബയായി

പാട്ട കാലാവധി കഴിഞ്ഞ ആകാശം
വാലുമാക്രികള്‍
മറിച്ചുവിറ്റു

Sunday, August 26, 2012

വിശ്വാസം അതല്ലേ എല്ലാം

ഞാനും സഖാവും കൂടി
വേങ്ങാട് ഊര്‍പ്പള്ളി വഴി
ചെഗുവേര നഗറില്‍ എത്തിയപ്പോള്‍
മുത്തപ്പന്‍ കോവിലില്‍
നേര്‍ച്ച തോറ്റം
അവിടെ ഇറങ്ങി
കാണിക്കയിട്ട്
പ്രസാദം വാങ്ങി
സഖാവ്
ചുവന്ന പൂവ് ഒരെണ്ണം
ചെവിയില്‍ തിരുകി

തുടര്‍ന്നുള്ള യാത്രക്കായി
ഷെവര്‍ലേ കാറിന്‍റെ ഡോര്‍
ടപ്പേന്നടഞ്ഞു

Monday, August 20, 2012

അച്ചടക്കം



അച്ചടക്കമെന്നാല്‍
വര്‍ധിച്ച ശബ്ദത്തോടെ
പുറത്തേക് തള്ളി വരുന്ന
കീഴ്ശാസ്വങ്ങളെ
ഒരുതരം
വാക്വം ബലതന്ത്രം ഉപയോഗിച്ച്
ഉള്ളിലേക്ക് വലിച്ചു
അമര്‍ത്തി വയ്കുക
എന്നതാണെന്ന് അവര്‍ പണ്ട്
രാത്രി ക്ലാസുകളില്‍
പഠിപ്പിച്ചിട്ടുണ്ട്

ഉള്ളില്‍ നിന്ന് തികട്ടി വരുന്ന
വെടിചില്ലുകളെ
തോന്നലുകളുടെ ശവപറമ്പില്‍
സംസ്കരിചിട്ടൊണ്ട്

അച്ചടക്കമെന്നാല്‍
അടക്കമില്ലാത്ത
തെറിച്ച വാക്കുകളെ
വായില്‍ കടിച്ചമര്‍ത്തി
ചവച്ചു പതം വരുത്തി
ഒച്ചയില്ലാതെ വിഴുങ്ങണം

അള്‍സര്‍ ബാധിച്ച
ആമാശയത്തില്‍ കിടന്നു
അച്ചടക്കം പുളിച്ചു പൊങ്ങും

ഒരു കീഴ് ശാസ്വമായി
വെളിപ്പെടും

സഖാവേ
വിത്ത് എന്നാ അച്ചടക്കത്തെ
ലെംഘിച്ചപ്പോഴാണ് മരമുണ്ടായത്‌

Sunday, August 19, 2012

നാല് കവിതകള്‍

നാല് കവിതകള്‍
 
തത്ത
-----------
കൈ നോട്ടക്കാരന്‍റെ തത്ത
ഒരിക്കലും അതിന്‍റെ ഭാവിയിലേക്
പറന്നു പോകാത്തത് പോലെയാണ്
ചില ഫെമിനിസ്റ്റുകള്‍

മകളുടെ അഡ്മിഷന്‍റെ
കാര്യവുമായി ബെന്‍ധപെട്ട്
ചില മീറ്റിങ്ങുകളില്‍ നിന്ന്

പെട്ടന്ന് ഇറങ്ങി പൊയ്കളയും

ചിലപ്പോള്‍ അതെ സ്പീഡില്‍
കയറി വന്നു
കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യ ഭാവനേ എന്ന് പാടിക്കളയും
************************************

കറുത്ത മഴവില്ലുകള്‍
--------------------------
ഒരു പക്ഷെ
ഏഴായിരം വര്‍ണങ്ങളില്‍
പുഞ്ചിരിക്കേണ്ടിയിരുന്ന
ഞങ്ങടെ മക്കളെയാണ് നിങ്ങള്‍
ഇരുട്ടിന്‍റെ അസ്ത്ര മൂര്‍ച്ച അളക്കാന്‍
കൊന്നു തിന്നത്
മൂവര്‍ണ കൊടി നല്‍കി
മൂഞ്ചിച്ചത്
**********************************
ആഗസ്റ്റ്‌ 15
--------------
പണ്ട് നമ്മള്‍
ഭാരതീയരുടെ
നെഞ്ചില്‍ ചവുട്ടിയ
അതെ ബൂട്ടുകള്‍
തൂക്കിലേറ്റിയ അതെ കൈയുകള്‍
ഒരു കസേരക്കാലിനെ നോക്കി
ചിട്ടയായി അടിവച്ചു നീങ്ങുകയാണ്

തോട്ടിപ്പണികാരനും
കൂലിപ്പണികാരനും
ഞങ്ങള്‍
നൂറ്റിപത്തുകോടി
നാല് നെല്മണികതിരിനെ
കുരലിലക്കാന്‍
അതിരാവിലെ
ഓട്ടം തുടങ്ങി
**********************
ബാല്യം
--------
മഴയില്‍ പനിച്ചുറങ്ങുമ്പോള്‍
മേല്കൂരയുടെ വിടവിലൂടെ
തുറന്ന വായിലേക് വീണ
ഒരു തുള്ളി വെള്ളം

ഒളിച്ചു കളിച്ചപ്പോള്‍
ചന്തിക്ക് കടിച്ച
ഒരു കട്ട്ഉറുമ്പിന്‍
നീറ്റല്‍

ഉപ്പു തൊട്ട ഒരു വാളന്‍ പുളി
നാല് പൊട്ടാസ്
ചാമ്പക്കാ കടലാസ്സു തോണി
ഓലക്കാല്‍ പമ്പരം

മുട്ടിലെ കരിയാത്ത മുറിവ്
ബട്ടണില്ലാത്ത നിക്കര്‍

ഞാനും ഒരിക്കല്‍  സംബന്നനായിരുന്നു
***************************************




Saturday, August 11, 2012

പ്രണയനോവ്‌

ആകാശത്ത്
കല്ല്‌ പെന്‍സില്‍ കൊണ്ട്
ഹൃദയം വരക്കണം


ഹൃദയത്തില്‍
കാര മുള്ളുകൊണ്ട്
മറവി കുറിക്കണം


സ്വന്തം കബന്ധത്തിനു ചുറ്റും
നിര്‍വികാരതയുടെ 
പേറ്റുനോവ്കാണണം


Sunday, June 3, 2012

തലമുടി




അഞ്ചാംക്ലാസില്‍ പഠിക്കുന്ന 
മൂത്തമകള്‍ എന്നോട് ചോദിച്ചു 
 പപ്പാ..തലമുടിക്ക് 
തമിഴില്‍ എന്താണ് പറയുന്നത് 

മുടി,പൂടൈ,തലൈപൂടൈ ,ഹെയര്‍ പൂടൈ 
ഇങ്ങനെ പലതും പറഞ്ഞു നോക്കിയിട്ടും 
അവള്‍ തൃപ്തയയില്ല 

ഒടുക്കം 
മയിര് എന്ന് പറയുന്നടം വരെ 
അവള്‍ കലംബികൊണ്ടേ ഇരുന്നു 

വിത്ത് എന്റെ ആണന്നു 
അവടമ്മ വക കിരീടവും 
ആ..............

'പക്ഷം '




ശവംതീനി ഉറുമ്പ്കള്‍ക്ക് 
ഗുണനപട്ടിക അറിയില്ല 
മുള്ളന്‍ പന്നികള്‍ 
പരസ്പരം മുള്ള്കൊള്ളാതെ
ഇണ ചേരുന്നത്പോലെ
ജനാധിപത്യം 
ചോദ്യം ചെയലുകളുടെ 
കഴുത്തറത്ത് നിങ്ങളെ 
രണ്ടു പോര് കോഴികളുടെ 
പക്ഷത്തു നിര്‍ത്തും 

കാലില്‍ മുളയാണി
തിരുകിയ പോര്കോഴി 
എതിരാളിയെ ചവിട്ടി മലര്‍ത്തി 
കാഴ്ചക്കാരന്റെ കണ്ണില്‍ കൊത്തും 
അപ്പോഴും ജനാധിപത്യത്തിന്റെ 
പുത്തന്‍ ഗില്ലറ്റിനുകള്‍ക്ക് 
മുറിച്ചു മാറ്റാന്‍ പാകത്തില്‍ 
നാം നമ്മുടെ തലകള്‍ 
ചീകി ഒതുക്കി  മിനുക്കി വെക്കും ...
ശവംതീനി ഉറുമ്പ്കള്‍ക്ക് 
ഗുണനപട്ടിക അറിയില്ല 



Saturday, June 2, 2012

വൈരുധ്യാല്മീക ഭൌതീക വാദം



എല്ലാ താത്വിക പ്രതിസന്ധികളിലും 
ആത്മീയതയിലേക് ഊളയിടുന്ന
ചില ബുദ്ധിജീവികള്‍ക്കൊപ്പം  
ഞാനല്പം കള്ളുകുടിക്കാന്‍ പോയ്‌ 
അവരില്‍ ഹൈലീ എസ്പീരിയന്സട്‌ ആയ 
പത്ര പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു 
 ഹൈലീ എക്സ്പ്ലോസ്സീവ് ആയ 
സാഹിത്യ വിമര്‍ശകര്‍ ഉണ്ടായിരുന്നു 
പു.ക.സ.ക്കാരുണ്ടായിരുന്നു 
തത്വ ജ്ഞാനികളും പുസ്തക പ്രസാധകരും 
നിയമന്ജരും അധ്യാപകരും ഉണ്ടായിരുന്നു 
ഇന്ത്യന്‍ ആല്മീയതയും മധ്യപാനവും തമ്മിലുള്ള 
അനിഷേധ്യ പ്രണയത്തെ കുറിച്ച് 
നാലുവരി പ്രാര്‍ത്ഥനയോടെയാണ് 
ഞങ്ങള്‍ ആദ്യത്തെ ചിയേര്‍സ് പറഞ്ഞത് 
മൂന്നാമത്തെ പെഗിനോപ്പം 
അജിനമട്ടോ ഇട്ടുവേവിച്ച 
പോത്തിറച്ചിയും ചവച്ചിറക്കി 
കേരളത്തിലെ കമ്മുണിസ്റ്റു പാര്‍ട്ടിയുടെ 
അപചയങ്ങളും 
ഓഷോയും ഒന്ജിയവും വരെ ചര്‍ച്ചചെയ്തു 
ഇടയ്ക്കു അപ്രതീക്ഷിതമായ ഇടവേളകളിലെല്ലാം
മേപ്പടി സഹകുടിയന്മാര്‍ 
പമ്പയില്‍ തീട്ടം വകഞ്ഞു മാറ്റി 
പുണ്യ സ്നാനം ചെയുന്നതുപോലെ 
ആല്‍മീയതയിലേക്ക് മുങ്ങാം കുഴിയിട്ടു
ഇ.എം എസിനെയും എ.കെ.ജി യെയും വരെ 
മൂക്കും വായും പൊത്തിപിടിച്ചു 
ആല്മീയതയിലേക്ക് ഞാനസ്നാനം ചെയ്ച്ചു
ഇടക്ക് വിഭലമായ പ്രതിഷേധത്തിന്റെ 
തുപ്പലു തെറിപ്പിച്ച എന്നോട് 
ഒന്ന് രണ്ടു കുക്കുടാനന്ദ സ്വാമികളുടെ 
പ്സ്തകം വായിച്ചു 
വിവരധോഷം മാറ്റാന്‍ 
ഉപദേശം നല്‍കി 
വൈരുധ്യധിഷ്ടിത ഭൌതീക വാദം 
ബൈബിളിനെകാള്‍ വലിയ 
ആള്മീയ ഗ്രന്ഥം ആണെന്നുവരെ 
ഒരു പു,ക.സ.ഭാരവാഹി തട്ടിവിട്ടു 
ഒടുക്കം രണ്ടും കല്പിച്ചു 
കമ്മ്യുണിസം തകര്‍ന്നാല്‍ 
നാസ്തികനായ ഞാന്‍ എന്ത് ചെയും 
എന്നചോദ്യം എന്റെ പിഴച്ച നാവില്‍ നിന്നും 
തെറിച്ചു പോയി 

അതോടെ ആ അത്മീയ കള്ളു കൂട്ടായ്മയില്‍ നിന്നും 
അവരെന്റെ പേരുവെട്ടി
അത് ശബ്ദ വോട്ടോടെ പാസ്സാകികൊണ്ട്
ഒരു പഴയ ഇടതു സാഹിത്യ നേതാവ് 
ഉറക്കെ കോട്ടുവായിട്ടു 
സദസ്സില്‍ ഉണ്ടായിരുന്ന 
ഖദര്‍ വാദി ബുത്തിജീവികള്‍ 
നവവധുവിനെപോലെ നമ്രശിരസ്കരായി 
കള്ളു മേശയുടെ കാലിന്‍ചുവട്ടില്‍ 
പെരുവിരല്‍ കൊണ്ട് നഖചിത്രമെഴുതി 

Sunday, May 13, 2012

ജാതിക്ക


കടുത്ത ജനാധിപത്യ വിശ്വാസി ആയിരുന്നതിനാല്‍ 
ഞാനവരുടെ എല്ലാ ചോദ്യങ്ങള്‍കും
കൃത്യമായ ഉത്തരം പറഞ്ഞു 
പേര്,തണ്ടപേര് ,വീട്ടുപേര് 
ഏതുമുറി,ഏതു കര ,ഏതു പഞ്ചായത്ത് എന്നിങ്ങനെ 

ഏറ്റവും അവസാനമാണ് അവര്‍ 
ജാതി ,മതം ,വര്‍ഗം എന്നിവ ചോദിച്ചത് 
കടുത്ത മതേതരവാദിയായ ഞാനവരെ 
ഉടുമുണ്ട് പൊക്കി  മൂന്നും  കാട്ടികൊടുത്തു 

ഇപ്പോള്‍ എനിക്കുപകരം പുഞ്ചിരിക്കുന്നത് 
ഒരുജോടി വെപ്പ് പല്ലുകളാണ് 

ഒരുജാതിമതം .

Sunday, April 8, 2012

ബംഗാളി

ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും
ലോക്കല്‍ കംബാരടുമെന്ടിന്‍റെ
മൂത്ര പുരയില്‍ ഒറ്റക്കാലില്‍
ചാരി നിന്ന്
ഞങ്ങള്‍
പാലക്കാടന്‍ ചുരം താണ്ടിയത്
നിങ്ങള്‍ ഒരുകാലത്ത് കെ കെ യിലും
ജയന്തി ജനതയിലും കുത്തിനിറച്ചു
ഗ്രിഹാതുരതയില്‍ നിന്ന്
ഊളയിട്ടതിനെക്കള്‍......
കള്ള പാത്തെമാരിയില്‍
ശീമ കടന്നതിനെക്കാള്‍
വലിയ പാപമാണെന്ന്
ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു

അറവു മാടിനെ വിലപേശുന്ന
കൌശലത്തോടെ
പുറം പൂച്ചുകളുടെ കവലയില്‍
ഞങ്ങള്‍ വില്കാന്‍ വെച്ച കഷ്ടപ്പാടിനെ
നിങ്ങള്‍ റാഞ്ചി എടുത്തു
ഉറുപ്പികക്കും വിയര്‍പ്പിനുമിടയില്‍
ഇടനിലക്കാരന്‍ടെ നെറികേട് കൊഴുത്തു

വംഗ നാട്ടില്‍ വഴി കണ്ണുമായി ഇരിക്കുന്ന
വിശപ്പ്‌കളില്‍ നിന്നാണ്
നിങ്ങടെ വെളിച്ചം കടക്കാത്ത മുറികളും
പരിചിതമല്ലാത്ത രുചികളും
വീതം പറ്റുന്നത്

ഇപ്പോള്‍ എണ്ണപണവും കള്ളപണവും
സിമിന്ടു കൊണ്ട് ആകാശത്തെ തൊടുന്നത്
ഞങ്ങളുടെ ഉപ്പും ബലിയും കൊണ്ടാണ്

മൊബൈല്‍ ഫോണില്‍ ബാവുള്‍ സംഗീതവും
ഞായറാഴ്ചകളില്‍ ബ്രോയിലര്‍ ചിക്കനും കൊണ്ട്
നിങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ നിറഞ്ഞു പോയത്
പതിറ്റാണ്ടുകള്‍ ചുവന്നു തുടുത്ത
ധാമോധര്‍ നദി യന്ത്രപാടങ്ങളില്‍ കൂടി
വഴിമാറി ഒഴികിയത് കൊണ്ടാണ്
ഗ്രാമങ്ങളില്‍ വിശപ്പ്‌ മറുപിള്ളയായി
പിറക്കുന്നത്‌ കൊണ്ടാണ് ....

ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു
പരധേശം കൊണ്ട് മാത്രം
പൊറുതികഴിയുന്ന
ഫോറിന്‍ തോട്ടികളുടെ നാട്ടില്‍
വെറും പരദേശിയായി
ജീവിക്കേണ്ടി വരും എന്ന്
എല്ലാ മോഷണകുറ്റവും
പ്രദമ ദ്രിഷ്ട്യാ ചുമത്തപെടുന്ന
കോവര്‍ കഴുതകളായി
ജീവിക്കേണ്ടി വരുമെന്ന്

ഞങ്ങള്‍ കരുതി
നിങ്ങള്‍ ഗീതന്ജലി വായിച്ചിട്ടുണ്ടായിരിക്കും എന്ന്
പഥേര്‍ പാഞ്ജലി കണ്ടിട്ടുണ്ട് എന്ന് .

Friday, February 24, 2012

അപരാധി


ആ മരം ഈ മരം
ആ മരം ഈ മരം
എന്ന് പറഞ്ഞു
രക്ത്നകാരന്‍
വാല്‍മീകിയായി
സാംസ്കാരിക
സമ്മേളനത്തില്‍
പ്രസംഗികുന്നതിനിടെ
അപരാധി
എന്ന വാക്കിന്‍റെ ഇടക്ക്
ഒരു വാ കടന്നു കൂടിയതിനു
നാട്ടുകാര്‍ എന്നെ
തല്ലികൊന്നു

Monday, February 13, 2012

ഉത്സവം

പണ്ട് പണ്ട്
ഗ്ലാസ്‌ നോസ്റിനും പെരിസ്ട്രോയികക്കും മുന്‍പ്
ഫോറിന്‍ ബലൂണ്‍ ആണെന്ന് കരുതി
വഴിയരുകില്‍ നിന്ന് കിട്ടിയ നിരോധുകള്‍
ഊതി വീര്‍പ്പിച്ചു നടന്ന കൌമാരത്തില്‍
യുക്തി വാദിസങ്കം ,ശാസ്ത്ര സാഹിത്യ പരിഷത് ,
ഡീ വൈ എഫ് ഐ മുതലായവ
ഞങ്ങളുടെ ന്ജിഞാസകളുടെ ഞണ്ടും കണ്ണായ കാലത്ത്
വര്‍ക്ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന
കടമ്മനിട്ട കാവിലെ ഉല്‍ത്സവം
ഞങ്ങള്‍ക്ക് ആകോഷമായിരുന്നു
നാടോടി സര്‍കസ്സും തെരുവ് നാടകവും
ഞങള്‍കു കൌതുകമായിരുന്നു
അപ്പോഴും ഞങ്ങളുടെ കാക്ക കണ്ണുകളുടെ തുമ്പത്ത്
അമ്പല മുറ്റത്തെ നിക്കറിട്ട പിള്ളേരോട് പേടിയായിരുന്നു

പിന്നീട് അമ്പലകമ്മറ്റികളൊക്കെ
സോഷിയല്‍ ടെമോക്രടുകള്‍ പിടിച്ചെടുത്തു
ഞങ്ങളെ ഉത്സവവും പടയണിയും
മടുപ്പിച്ചു തുടങ്ങി
മുന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന
രെകതസാക്ഷി മണ്ഡപവും കൊടിതോരണങ്ങളും നിറഞ്ഞ
ഉത്സവങ്ങളോട് ആയി പിന്നത്തെ ഇഷ്ടം
അവിടെ മയിലാട്ടവും മാറാട്ടവും ഗജവീരനും
മുത്തുക്കുടയും മുദ്രാവാക്യം വിളിക്കും
അമേചെര്‍ കലാകാരന്മാര്‍ വരച്ച
ആചാര്യന്മാരുടെ ചിത്രങ്ങള്‍ വെട്ടിതിളങ്ങും
തന്ത്രിമാരും പരികര്‍മികളും തമ്മില്‍
അംഗം വെട്ടും
മന്ത്ര തന്ത്രാധികള്‍ ഉരുക്കഴിക്കും
ഒടുക്കം തന്ത്ര വിദ്യകളില്‍ വെള്ളം ചേര്‍ത്ത്
നാലാമതും ദെവം തൃപ്പൂത്താവും

Sunday, February 12, 2012

കൃഷ്ണ കാലം


ആമതാഴിട്ടു പൂട്ടിയ
നിലവറയില്‍ രഹസ്യപൂച്ച
പത്തു പെറ്റു

നഗര മധ്യത്തില്‍ ഒരു പഴയ
സൈറന്‍ കാലം തെറ്റി നിലവിളിച്ചു
പഴയ പതിച്ചിമാര്‍ വെയിലിനെ പ്രാകി

കൃഷ്ണന്‍ ആമത്തിരി കത്തിച്ചുവെച്ച്
പതിനര്രായിരതിഎട്ടില്‍ ഒരുവളുമായി
സുരതം ചെയ്തു

Sunday, January 15, 2012

കവിത

കവിത
ജലം കൊണ്ട് മുറിക്കപ്പെട്ടവര്‍

ഒരു നെടുങ്കന്‍ മലയുടെ
അപുറവും ഇപ്പുറവും നിന്ന്
ചില ഊടുവഴികളിലുടെ
പ്രണയിചിരുന്നവരായിരുന്നു നമ്മള്‍
ആവൈആറും ആവൈഷണ്മുഖിയും
നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതായി
തിരുകുറലും തിരട്ടു ഗ്രാമവും
ഞങ്ങള്‍ക് അത്ഭുതമായി

ശിവാജിറാവ് ഗെക് വാധും
ശബരിമല അയ്യപ്പനും
നിങ്ങടെ ഭക്തിയില്‍ കൊഴുത്തു

ഊടു വഴികളോകെ
ടാര്‍ വഴികളായി
പ്രണയ മരത്തില്‍ കാശുപൂത്തു

നിങ്ങടെ പച്ചകറി പാടത്തു-
മേയുന്ന ഗോക്കളെ ഒക്കയും
ഈദിനും ഈസ്റെറിനും
ഞങ്ങള്‍ ഈമ്പി തിന്നു

ശങ്കര്‍ സിമിന്ട് ,വീടൂ തീപ്പെട്ടി
പളനി ആണ്ടവന്‍ ,സുന്ദരാംബാള്‍
മദിരാശി ,കോടമ്പക്കം
ആക്രിക്കാരന്‍ ,പോക്കറ്റടിക്കാരന്‍
ഞങ്ങള്‍ നിന്റെ പ്രണയം കൊണ്ട് നിറഞ്ഞു

നിന്റെ പ്രണയത്തിലേക്ക് ഞങ്ങള്‍
ഇര പിടിയന്‍ മാരായ നീര്‍നായ്ക്കളെവിട്ടു
ചെന്നെയില്‍ ഫ്ലാറ്റും
കമ്പത്ത് മണ്ണും വാങ്ങി


പെട്ടന്നൊരു ദിവസം എന്റെയും
നിന്റെയും ആകാശത്ത്
ഒരു തീയുണ്ട മുളച്ചു
വൈദുതി സ്കലനങ്ങള്‍ സ്വപ്നംകണ്ടു
ചിന്നപയലുകള്‍ രാത്രിയില്‍
ഞെട്ടി ഉണര്‍ന്നു തൊള്ള കീറി
പാണ്ട്യ രാജ്യത്തെ പാണ്ടികള്‍
അണുവണ്ടിക്കുമുമ്പില്‍ കിടങ്ങ് തോണ്ടി
നിന്നെ പ്രണയിച്ച ഞങ്ങളും കൂടി
കയില്‍ കിട്ടിയ കുന്തവും കൊടുവാളുമായി
അപ്പോഴാണ് ഇവിടെ
മുല്ലപ്പെണ് വയസ് അറിയിച്ചത്
ഇനി അവളെ കെട്ടിക്കണം
പേര്‍ എടുക്കണം


why this kolavery kolavery kolavery di